Showing posts with label poem. Show all posts
Showing posts with label poem. Show all posts

Monday, August 15, 2016

ഗാന്ധി

"തനിയെ നടന്നു നീ പോവുക,
തളർന്നാലുമരുതേ പരാശ്രയവും ഇളവും.
അനുഗാമിയില്ലാത്ത പഥിക
തുടർന്നാലും ഇടറാതെ നിൻ ധീരഗാനം..."

ഗാന്ധി- വി. മധുസൂദനൻ നായർ

Saturday, April 9, 2016

Go not to the temple

Go not to the temple to put flowers upon the feet of God,
First fill your own house with the Fragrance of love...
Go not to the temple to light candles before the altar of God,
First remove the darkness of sin from your heart...
Go not to the temple to bow down your head in prayer,
First learn to bow in humility before your fellowmen...
Go not to the temple to pray on bended knees,
First bend down to lift someone who is down-trodden. ..
Go not to the temple to ask for forgiveness for your sins,
First forgive from your heart those who have sinned against you.
Rabindranatha Tagore

Thursday, August 20, 2015

ചുംബിച്ച ചുണ്ടുകൾക്ക് വിട

വീണ്ടും കാണുക എന്നോന്നുണ്ടാവില്ല.
നീ മരിച്ചതായി ഞാനും, 
ഞാൻ മരിച്ചതായി നീയും കണക്കാക്കുക.
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.
(ലോല: പി. പത്മരാജൻ)

Sunday, November 2, 2014

ഡിസ്പ്പോസ്സിബിൾ


കടപ്പാട്: മാതൃഭൂമി ദിനപത്രം, 2 നവംബർ 2014.

Saturday, October 25, 2014

ഫാമിലികോർട്ട്

അവര്‍ പരസ്പരം
ഉരചെയ്ത വാക്കുകള്‍
ഉരഗങ്ങളായി
ഫണം വിടർത്തി കൊത്തി

ലിംഗപരിഗണനയുടെ
വാതായനത്തിലൂടെ
അവള്‍ രക്ഷപ്പെട്ടു
കാക്ക വക്കാലത്തുകാരുടെ
അമ്പുകളെല്ലാം
അയാളുടെ കണ്ണില്‍ തറച്ചു

മാനിഷാദ....
നിശ്ബ്ദതയിൽ
നെഞ്ചില്‍ പകർന്ന
അനർഘമന്ത്രങ്ങൾ
പൊട്ടിച്ചിതറി

അയാളുടെ
അദ്ധ്വാനംഎണ്ണി തിട്ടപെ്ടുത്തി
പങ്കിട്ടെടുത്തു

സന്താനങ്ങൾ
അന്ധകാരത്തിൽ മുങ്ങിതപ്പി
ഭിക്ഷ
വ്യഭിചാര
മോഷണ
കൊലപാതക
സദനങ്ങളിൽ ചേക്കേറി

അറിഞ്ഞൊ,
അറിയാതെയോ
ഒരാകാശവും
ഒരുഭൂമിയും
പരസ്പരം പുണർന്നു.

കടപ്പാട്: കാപ്പിൽ തുളസിദാസ്

Thursday, September 25, 2014

മംഗൾയാൻ

ചൊവ്വയിൽ
അവള്‍
മുറി അടച്ചിട്ട് കഴിഞ്ഞു
പന്ത്രണ്ട് ഭാവങ്ങളും
ഗ്രഹദൃഷ്ടികളും
പൊരുത്വപ്പെട്ടവർ
പുശ്ചത്തോടെ നോക്കി
പൊരുത്വങ്ങൾ
പൊള്ളയായി ഭവിച്ചവർ
ഭൂമിയില്‍
മുറിഅടച്ചിട്ട്
കഴിഞ്ഞു
ചൊവ്വയിലേക്ക്
മംഗൾയാൻ പോയി
വിജയിച്ചു
ഭൂമിയിലേക്ക്
ഒരു മംഗൾയാൻ.....?

കടപ്പാട്: കാപ്പിൽ തുളസിദാസ്

Monday, March 31, 2014

ചൂടാതെ പോയി നീ

ചൂടാതെ പോയി നീ 
നിനക്കായി ഞാൻ ചോര 
ചാരിച്ചുവപ്പിച്ചോരെൻ പനീർ പൂവുകൾ 

കാണാതെ പോയി നീ 
നിനക്കായി ഞാനെന്റെ 
പ്രാണെന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ 

ഒന്ന് തൊടാതെ പോയി 
വിരൽതുമ്പിനാലിന്നും 
നിനക്കായി തുടിക്കുമെൻ തന്ത്രികൾ 

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ 
അന്തമെഴാത്തതാം ഓർമ്മകൾക്ക് അക്കരെ 
കുങ്കുമം തൊട്ടു വരുന്ന ശരത്ക്കാല  
സന്ധ്യയണിന്നു എനിക്ക് നീ ഓമലെ 

ദുഖമാണെങ്കിലും... ദുഖമാണെങ്കിലും...
നിന്നെക്കുറിച്ചുള്ള ദുഃഖം  എന്താനന്തമെനിക്കു നീ ഓമലേ 

എന്നുമെന്നും എന പാന പാത്രം നിറക്കട്ടെ 
നിൻ അസാനിധ്യം പകരുന്ന വേദന.

കവിത: ആനന്ദ ധാര, ബാലചന്ദ്രൻ ചുള്ളിക്കാട് 
 

Thursday, March 27, 2014

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ
കൊതിതീരും വരെ
ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസുകളുണ്ടോ
സ്വപങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ മരാലങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ
ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

കവി: വയലാർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, March 26, 2014

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു
എൻ ചിറകിൻ ആകാശവും തന്നു
നിൻ ആത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു

ഒരു കുഞ്ഞു പൂവിലും കുളിർ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ
ജീവനുരുകുംപോലൊരു തുള്ളി ഉറയാതെ നീ നിന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പരതി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ

ഒരു കുഞ്ഞു രാപ്പാടി കരയുമ്പോഴും
നേർത്തൊരുരരുവി തൻ താരാട്ട് തളരുമ്പോഴും
കനിവിലൊരു കള്ള് കണി മധുരമാകുമ്പൊഴും
കാലമിടരുമ്പോഴും
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു

അടരുവാൻ വയ്യ
അടരുവാൻ വയ്യ നിന് ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിൽ ആഴങ്ങളിൽ വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗം
നിന്നിലടിയുന്നതെ... നിത്യ സത്യം.

വരികൾ: മധുസൂദനൻ നായർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

Monday, February 17, 2014

പൊങ്കാല 2014

പൊങ്കാല കലങ്ങളിൽ അസൂയയും, കുശുമ്പും, കുന്നായ്മയും
തിളച്ചു പൊങ്ങി,,, പുണ്യം പെറുന്നു,,,
മകനു കുഞ്ഞുണ്ടാവാൻ കഴിഞ്ഞ വർഷം പൊങ്കാലയിട്ട
നാരായണി അമ്മ ഇന്ന് അഗതി മന്ദിരത്തിൽ...
ദീർഘ സുമംഗലി ആകാൻ പൊങ്കാല നേർന്നവൾ
പരപുരുഷ ബന്ധം ചാർത്തി കിട്ടി
ശർക്കര ഉരുട്ടിയ കുഞ്ഞു പെങ്ങൾ
വൃദ്ധ കാമത്തിന് ബലി ചോറായി
കോരന് കഞ്ഞി വിളമ്പിയ മായി അമ്മ
ഇനി എന്ന് മടങ്ങി വരുമെന്ന്
ആറ്റുകാൽ അമ്മക്ക് നിശ്ചയമുണ്ടോ ആവോ

കവിത എഴുതിയത്: ബവിജേഷ് നായർ