Saturday, July 2, 2016

തിരുനെല്ലി അമ്പലം

തിരുനെല്ലി ക്ഷേത്ര നട (നടപ്പന്തൽ ഇടുന്നതിനു മുൻപുള്ളത്) കടപ്പാട്: Augustus Binu
ഈശ്വര ഭക്തന്മാരുടെ വിശ്വാസ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ. ഭക്തിയും വിഭക്തിയും വ്യക്തിപരമായ വിശ്വാസ സംഹികതകൾ ആണെങ്കിലും ചില ക്ഷേത്രാങ്കണങ്ങൾ മനുഷ്യ മനസ്സിന് നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. ആത്മീയ ശൈശവാവസ്ഥയിലുള്ളവർ ക്ഷേത്രങ്ങളെ സമീപിക്കുന്നത് ആരാധനക്കും, ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ആണ്. ചരിത്ര-സാംസ്കാരിക അന്വേഷണ കുതികികൾക്ക് ക്ഷേത്രങ്ങൾ പാഠ പുസ്തകങ്ങൾ ആണ്. ഇതിനൊക്കെ പുറമെ ക്ഷേത്രാങ്കണങ്ങൾ നല്ല ഒരു സാമൂഹിക ഇടം കൂടിയാണ് (Social space). കേരളീയ വാസ്‌തു പാരമ്പര്യം പേറിയിരിന്ന പുരാതന ക്ഷേത്രങ്ങൾ പലതും അശാസ്ത്രീയമായ  നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പുരകളായി മാറിക്കൊണ്ടിരിക്കുന്നു. പുരാതന  വാസ്‌തു ഭംഗിയും, ശില്പ ചാതുര്യവും തുളുമ്പുന്ന ക്ഷേത്രങ്ങൾ എണ്ണത്തിൽ കുറവായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഒരു പുനഃസന്ദര്‍ശനം നടത്തിയത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഡിസംബർ മാസത്തിൽ ആണ് തിരുനെല്ലി ക്ഷേത്രത്തിൽ എത്തിയത്. കാനന മധ്യത്തിലായതിനാലും, ക്ഷേത്ര ഭാരവാഹികൾ മാർക്കറ്റിംഗ് കുതന്ത്രങ്ങൾ പ്രയോഗിക്കാത്തതിനാലും ആവണം ഭക്തന്മാരുടെ കുത്തൊഴുക്കില്ല. ക്ഷേത്ര ചൈതന്യം ആവോളമുണ്ടുതാനും. വയനാട്ടിലെ മഴ ആസ്വദിക്കാൻ കൂടിയാണ് ഇത്തവണ തിരുനെല്ലി യാത്ര ജൂൺ മാസത്തിലാക്കിയത്. 

Friday, April 22, 2016

ഹൊഗെനക്കൽ യാത്ര

ഇന്ത്യൻ നയാഗ്ര എന്ന വിശേഷണം ആണ് ഹൊഗെനക്കൽ (Hogenakkal) വെള്ളച്ചാട്ടത്തിനുള്ളത്. വിശേഷണം അൽപ്പം അതിശയോക്തി കലർന്നതാണെങ്കിലും, ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിനും അതിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിനും സ്വന്തമായ ഒരു സൌന്ദര്യം ഉണ്ട്. തമിഴ്‌നാട്-കർണാടക അതിർത്തികളോട് ചേർന്നാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ വെള്ളമാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിന്റെ ജീവൻ. 

എങ്ങനെ എത്തിച്ചേരാം
കേരളത്തിൽ നിന്ന് വരുന്നവർക്ക് ട്രെയിൻ മാർഗം സേലത്ത് ഇറങ്ങി ധർമപുരിയിലെത്തി ഹൊഗെനക്കൽ പോകുന്നതാണ് സൌകര്യപ്രദം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വഴി ചെന്നൈക്ക് പോകുന്ന ചെന്നൈ മെയിലിൽ (Train no. 12696) യാത്ര ചെയ്തു ഞങ്ങൾ സേലത്ത് രാവിലെ 4.55നു എത്തി. വെളുപ്പിനെ 5.20നു പുറപ്പെടുന്ന സേലം-യസ്വന്ത്പുർ പാസ്സഞ്ചർ ട്രെയിനിൽ (Train No. 56241) കയറി ധർമപുരിയിൽ ഇറങ്ങി അവിടെ നിന്നും ഹൊഗെനക്കൽ എത്താനായിരിന്നു ഞങ്ങളുടെ യാത്രാ പദ്ധതി. സേലം-യസ്വന്ത്പുർ പാസ്സഞ്ചർ ട്രെയിൻ രണ്ടു മണിക്കൂർ കൊണ്ട് ധർമപുരിയിൽ എത്തും. 
സേലം റെയിൽവേ സ്റ്റെഷനിലെ പ്ലാറ്റ്ഫോമിൽ ഒന്നാന്തരം ഫിൽറ്റർ കോഫി കിട്ടുന്ന കടകൾ ഉണ്ട്.

Saturday, April 9, 2016

Go not to the temple

Go not to the temple to put flowers upon the feet of God,
First fill your own house with the Fragrance of love...
Go not to the temple to light candles before the altar of God,
First remove the darkness of sin from your heart...
Go not to the temple to bow down your head in prayer,
First learn to bow in humility before your fellowmen...
Go not to the temple to pray on bended knees,
First bend down to lift someone who is down-trodden. ..
Go not to the temple to ask for forgiveness for your sins,
First forgive from your heart those who have sinned against you.
Rabindranatha Tagore

Tuesday, December 22, 2015

തലശ്ശേരി കാഴ്ചകൾ

തലശ്ശേരി എന്നത് ഭക്ഷണ പ്രേമികളുടെ ഭൂപടത്തിലെ പ്രധാന ഇടമാണ്. സ്വാദിന്റെയും സാഹിസകതയുടെയും കേന്ദ്രം കൂടിയാണ്. അത് കൊണ്ടാണ് തലശ്ശേരി മൂന്ന് C-കൾക്ക് പ്രസിദ്ധമാണെന്നു പറയപ്പെടുന്നത്; സർക്കസ് (Circus), കേക്ക് (Cake), ക്രിക്കറ്റ്‌ (Cricket). കേരളത്തിന്റെ സർക്കസ് പാരമ്പര്യം തലശ്ശേരിയിൽ നിന്നാണ് ആരംഭിക്കുന്നത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ കീലേരി കുഞ്ഞിക്കണ്ണൻ ആശാൻ ആണ് തലശ്ശേരിയിലെ സർക്കസ് പരിശീലനം തുടങ്ങിയത്. ഇതിനെത്തുടർന്ന് ധാരാളം സർക്കസ്  പ്രതിഭകൾ ഇവിടെ ഉണ്ടായി. ജെമിനി സർക്കസ് കമ്പനി അടക്കമുള്ള പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും സർക്കസിന്റെ തലശ്ശേരി പെരുമ ഉറപ്പിച്ചു. തലശ്ശേരിക്കാരുടെ ബേക്കറികൾ കേരളത്തിലെ മിക്കവാറും പട്ടണങ്ങളിലും ഉണ്ട്. തിരുവനന്തപുരത്തെ ശാന്താ ബേക്കറിയും (Shantha bakery), കോട്ടയത്തും, ചങ്ങനാശ്ശേരിയിലുമുള്ള ബെസ്റ്റ് ബേക്കറിയും (Best bakery) തലശ്ശേരിക്കാർ തുടങ്ങിയതാണ്‌. തലശ്ശേരിയുടെ പട്ടണത്തിന്റെ അതിരിന്റെ പകുതിയോളം  അറബിക്കടലിന്റെ ആലിംഗനത്തിൽ അമർന്നു കിടക്കുകയാണ്. എഴുകുന്നുകളുടെ നഗരം എന്നൊരു വിശേഷണവും തലശ്ശേരിക്കുണ്ട്. ഇതിനെല്ലാം പുറമേ പഴയ ബ്രിട്ടീഷ്‌ മലബാറിന്റെ ഭരണ സിരാകേന്ദ്രം ആയിരിന്നു തലശ്ശേരി.

തലശ്ശേരിയിലെ പഴയ ബസ്‌ സ്റ്റാന്റ് ജങ്ക്ഷൻ. ഇവിടെയാണ് പ്രശസ്തമായ ജയഭാരതി ബേക്കറി. ധാരാളം തുണിക്കടകൾ ഇവിടെയുണ്ട്.

Sunday, November 15, 2015

ചുംബനം (ചെറുകഥ)

കടപ്പാട്: മാതൃഭൂമി ദിനപത്രം, ഞായർ, 18 ഒക്ടോബർ 2015.